Monday, 7 September 2015

ഭ്രൂണഹത്യ....

കാർമേഘങ്ങൾക്കിടയിൽ ഏകയായ മേഘമായി അവൾ..
ഒരു ദശക്കാലം ഓർത്തു വിലപിച്ചത്..
ഒരു മിഴിനീർ പൊഴിക്കാനില്ലാതെ വറ്റിപ്പോയതും!

                                      * * * *

കുഞ്ഞേ...
പരുന്തു റാഞ്ചുമെന്ന് പേടിച്ച് മാറോടു ചേർത്തു വെച്ചതാണ്..
പ്രാണവേദനയേറ്റ് നൊന്തു പ്രസവിച്ചതല്ലേ നിന്നെ..
ആദ്യമായി നീ അമ്മിഞ്ഞപ്പാലിൻ മധുരം നുകർന്നപ്പോൾ,
മേഘക്കീറുകൾക്കിടയിലേക്ക് മാഞ്ഞു പോയതല്ലേ എന്റെ നൊമ്പരങ്ങൾ...
സ്ത്രീത്വത്തിന് അന്ന് കയ്യൊപ്പു ചേർക്കുമ്പോൾ, എന്നിലെ അമ്മയെ ഞാൻ നിന്നിലൂടെയല്ലേ തിരിച്ചറിഞ്ഞത്..
എന്റെ മാറിലെ ചൂടേറ്റ് നീ മയങ്ങിയപ്പോൾ, അന്നാദ്യമായി വിരഹത്തിന്റെ വേനൽച്ചൂടുകൾ എന്നിൽ മഴയായ് പെയ്തു തോർന്നു..
അമ്മയെന്ന രണ്ടക്ഷരം എന്നിലെ സിരകളെ അതിജീവിപ്പിച്ചു..
                     
                                      * * * *

വാസ്തവത്തിൽ എന്താണ് സംഭവിച്ചത്..?
എപ്പഴോ...ഭ്രാന്തമായിപ്പോയിരുന്നുവോ എന്റെ മനസ്..
മറന്നു പോയതായിരുന്നുവോ നിന്നെ ഞാൻ..
നിന്റെ ജീവൻ എന്നിൽ വളർന്നു തുടങ്ങിയപ്പോൾ ഞാൻ തടയാൻ വെമ്പുകയായിരുന്നോ...??
കുഞ്ഞേ...മാപ്പ്...!
അറിഞ്ഞിരുന്നില്ല ഞാനെന്നെ..
ചിറകടിയുയർന്നില്ല നിന്റെ....!


No comments:

Post a Comment